Перейти к содержимому

ജൂതന്‍റെ ജഡത്തെ നബി (സ ) ആദരിച്ചെന്നോ ? Najeeb Moulavi

VCK Thangal

0:00 / 0:00

ജൂതന്‍റെ ജഡത്തെ നബി (സ ) ആദരിച്ചെന്നോ ? Najeeb Moulavi

24 479 просмотров · 12 лет назад
VCK Thangal
33,1 тыс. подписчиков
24 479 просмотров · 12 лет назад
നബി (സ ) ഒരു യഹൂദിയുടെ ജനാസ കണ്ട് എഴുന്നേറ്റ്‌ നിന്നുവെന്നും ''ഇത് ജൂതന്‍റെ ജനാസയാണ്നബിയെ " എന്ന് പറഞ്ഞപ്പോള്‍ ജനാസ കണ്ടാല്‍ എഴുന്നേല്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച ഹദീസ്‌ സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്ത പ്രബല ഹദീസാണ് . ജൂതന്‍റെ ജനാസയാ ണെന്നതിന് പ്രതികരണമായി നബി (സ ) യെത്തോട്ട് പല വാക്കുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട് "അതും ഒരു ആത്മാവല്ലേ " (ബുഖാരി ) "നാം നില്‍ക്കുന്നത്‌ ആത്മാക്കളെ പിടിക്കുന്ന അല്ലാഹുവിനെ മാനിച്ചാണ് " (അഹമദ്,ഇബ്നു ഹിബ്ബാന്‍ ) " നബി (സ ) തങ്ങള്‍ എഴുന്നേറ്റു നിന്നത് ജൂത മയ്യിത്തി ന്‍റെ നാറ്റം കൊണ്ട് ഉപദ്രവ മുണ്ടായപ്പോ ളാണ് " (അഹ് മദ്) " ജൂതന്‍റെ ജനാസ തലക്ക് മീതെ വരുന്നത് വെറുത്ത് കൊണ്ടാണ് (തബ് റാനി) എന്നിങ്ങനെ പല കാരണങ്ങള്‍ വിവിധ റിപ്പോര്‍ട്ടുകളിലുമു ണ്ട്. എന്നാല്‍ ഈ ഹദീസില്‍ നില്‍ക്കണമെന്ന നിര്‍ദ്ദേശം നബി (സ) യുടെ ആദ്യ നിലപാടാണെന്നും പിന്നീട് ആ നിയമം ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നുമാണ്‌ നമ്മുടെ മദ്ഹബിന്‍റെ വിശദീകരണം ജനാസക്ക്‌ വേണ്ടി എഴുന്നേറ്റ്‌ നില്‍ക്കേണ്ടതില്ലെന്നും അങ്ങനെ നില്‍ക്കല്‍ കറാഹത്താണെന്നുമാണ്. മുഗ് നി 1-340 നിഹായ :ശബ്റാമല്ലിസി സഹിതം 2-467,ഹാശിയതുത്തുഹ്ഫ 3-131 "നബി (സ) തങ്ങള്‍ ജനാസക്ക്‌ വേണ്ടി നില്‍ക്കുമായിരുന്നെങ്കിലും പിന്നീട് ഇരിക്കുമായിരുന്നു " വെന്ന ഹദീസ്‌ ഹ ള്റത്ത് അലി (റ) യെത്തോട്ട് സ്വഹീഹു മുസ്ലിം ഉദ്ദരിച്ചിറ്റുണ്ട് ഇമാം ശാഫിഈ (റ ) പ്രസ്താവിച്ചത് "ജനാസക്ക്‌ വേണ്ടി നില്‍ക്കല്‍ ഒന്നുകില്‍ വിധി ഉയര്‍ത്ത പ്പെട്ടതാകാം .അല്ലെങ്കില്‍ നബി (സ) മറ്റേന്തെങ്കിലും കാരാണത്തിന് വേണ്ടി നിന്നതുമാകാം രണ്ടാണെങ്കിലും ആദ്യം ചെയ്ത പ്രവര്‍ത്തി പിന്നീട് നബി (സ ) ഉപേക്ഷിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട് നബി (സ ) യുടെ നിലപാടുകളില്‍ നിന്ന് അവസാനത്തേതിന്നാണ് പ്രാമാണികത . ഇരിക്കണമെന്നാണ് എനിക്ക് നന്നായി തോന്നുന്ന വീക്ഷണം (ഫത്ഹുല്‍ബാരി 3-535) ജൂത മയ്യിത്ത്‌ കണ്ട് എഴുന്നേല്‍ക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത നബി (സ ) യുടെ ആദ്യകാല നടപടി ഉദ്ധരിക്കുന്ന ഹദീസ്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ,അത് ദുര്‍ബ്ബല പ്പെട്ടതാണെന്ന് പറയുന്ന ശാഫീഈ മദ്ഹബിന്‍റെ പ്രബല വീക്ഷണത്തിനെതിരെ പറയല്‍ ശഫീഈ മദ്ഹബുകാര്‍ക്ക് ഭൂക്ഷണമല്ല