Oachira pooram 2022 | oachira kalakettu | ഓച്ചിറ 28 ഓണം | ഓച്ചിറ കാളകെട്ട് 2022
Tea Story Vlog
0:00 / 0:00
Oachira pooram 2022 | oachira kalakettu | ഓച്ചിറ 28 ഓണം | ഓച്ചിറ കാളകെട്ട് 2022
2 583 просмотра · 3 г. назад
Tea Story Vlog
3,11 тыс. подписчиков
2 583 просмотра · 3 г. назад
Oachira pooram 2022 | oachira kalakettu | ഓച്ചിറ 28 ഓണം
#timetraveldays
#onam2022 #ochira
#kalabhairavan
#oachirakalakettu
#oachira28onam
#oachirafestival
#temple #oachiratemple
#oachirakalkettu
#ഓച്ചിറ28ഓണം
#ഓച്ചിറകാളക്കെട്ട്
#oachirapooram2022
#oachira
#keralafestivals
#oachirafestival
#2022
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവത്തോടെയാണ് ഓണാട്ടുകരയിലെ ഉത്സവങ്ങള്‍ക്ക് തുടക്കമാകുന്നത്. കന്നിമാസത്തിലെ തിരുവോണം നാളിലാണിത്. ചിങ്ങത്തിലെ തിരുവോണശേഷം, ഇരുപത്തിയെട്ടാം ദിവസം. ഓണാട്ടുകരക്കാര്‍ക്കിത് ഇരുപത്തിയെട്ടാം ഓണമാണ്.
ആകാശം മുട്ടെ പൊക്കമുള്ള നൂറുകണക്കിന് കെട്ടുകാളകളാണ് അന്ന് ഓച്ചിറ പടനിലത്തെത്തുന്നത്. സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച കാളകള്‍ക്കും ദേശദേവനായ പരബ്രഹ്മത്തിനുമുള്ള നന്ദി പ്രകടിപ്പിക്കാന്‍, കാളയുടെ രൂപവും വിളവിന്റെ പങ്കുമായി ഓച്ചിറ ക്ഷേത്രത്തിലേക്ക് പണ്ട് കര്‍ഷകരെത്തിയിരുന്നു. അതിന്റെ ഓര്‍മ്മകളാണ് ഇപ്പോഴത്തെ വലിയകെട്ടുത്സവങ്ങളായത്. അമ്പത്തിരണ്ട് കരക്കാരാണ് കാളകെട്ട് ഉത്സവത്തില്‍ പങ്കുചേരുന്നത്. ഒരോ ജോടി കെട്ടുകാളകളെ തയ്യാറാക്കും. വെളുപ്പും ചുവപ്പും കാളകള്‍. ചുവന്നകാള പരമശിവനെയും വെള്ളക്കാള പാര്‍വ്വതീദേവിയേയും സങ്കല്‍പിക്കുന്നു. ശിവ-പാര്‍വ്വതി വാഹനമായ നന്ദികേശ സങ്കല്‍പമാണ് കെട്ടുകാളകള്‍ക്കുള്ളത്.
പല ഘട്ടമായിട്ടുള്ള ആചാര അനുഷ്ഠാനങ്ങളോടുകൂടിയാണ് കെട്ടുകാളയുടെ നിര്‍മ്മാണം. ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷം കാളശിരസ് ഒഴിച്ചുള്ള ഉടലിന്റെ നിര്‍മ്മാണം തുടങ്ങും. ശിരസ് അതത് കരക്കാര്‍ക്കോ സമിതികള്‍ക്കോ സ്ഥിരമായി പാലത്തടിയില്‍ തീര്‍ത്തത് ഉണ്ടാവും. കെട്ടുകാള നിര്‍മ്മാണത്തിനുള്ള ആദ്യചടങ്ങ് കാളകളെ നിര്‍മ്മിക്കാനുള്ള പന്തലിന്റെ തൂണ് കന്നിമൂലയില്‍ പ്ലാവിന്‍ തടികൊണ്ട് നാട്ടുന്നതാണ്. പിന്നീട് കാളയുടെ ചട്ടക്കൂട് തയ്യാറാക്കി ഉടല്‍ ഒരുക്കും. ഓണാട്ടുകരയിലെ കൃഷിയിടങ്ങളില്‍ നിന്നും സംഭരിച്ച വൈയ്‌ക്കോല്‍ കൊണ്ടാണ് ചട്ടക്കൂട് പൊതിഞ്ഞ് ഉടലൊരുക്കുന്നത്. അതിനുശേഷം ഉടല്‍ ചുവന്ന പട്ടിലും വെള്ള പട്ടിലും പൊതിയും. ഏറ്റവും ഒടുവില്‍ ശിരസ് സ്ഥാപിക്കും.
ഈ ഘട്ടത്തിലെല്ലാം പ്രത്യേക പൂജകളും ഉണ്ടാവും. ശിരസ് സ്ഥാപിക്കുന്നതാണ് ഏറ്റവും പ്രധാന ചടങ്ങ്. പിന്നീട് കാളകള്‍ക്ക് മണികെട്ടുകയും അലങ്കരിക്കുകയും ചെയ്യും. കാളയുടെ നിര്‍മ്മാണ സമയത്ത് പന്തലില്‍ സദ്യയുണ്ട്. കാളമൂട്ടില്‍ സദ്യ. ഇരുപ്പത്തിയെട്ടാമോണത്തിന്റെ അന്നായിരിക്കും കെട്ടുകാളകളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുക. ക്ഷേത്രത്തിലെത്തുന്ന കെട്ടുകാളകളെ പിറ്റേന്നു രാവിലെ വരെ ഒന്നിച്ചിരുത്തുന്നു. അടുത്ത ദിവസം അവിടെവച്ച് തന്നെ പൊളിച്ച് ശിരസും ചട്ടക്കൂടും തിരിച്ച് കൊണ്ടുപോരും, അടുത്ത ഇരുപ്പത്തിയെട്ടാമോണത്തിന് വീണ്ടും കെട്ടിയൊരുക്കുന്നതിന്. കാളകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ കരക്കാരും തങ്ങളുടെ പ്രതാപം അറിയിക്കുന്നത്. പത്തു ലക്ഷം മുതല്‍ ഒരു കോടിവരെ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടുകാളകളാണ് ഓച്ചിറ പടനിലത്തെത്തുന്നത്. —
Follow my instagram : _amlekshmi
Subscribe my channel
ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് യാത്രകൾ മാത്രമല്ല എല്ലാത്തരം വീഡിയോകളും ഉൾപെടുത്തുന്നു. Travel, food, unboxing, etc...
Thank you so much for watching my videos and subscribe my channel.